ബൈബിൾ ചവിട്ടിയരച്ച് അതിന്മേൽ മൂത്രം ഒഴിക്കുക: വിവാദ പ്രസംഗം, കേസ് വാദം കേൾക്കാൻ സുപ്രീം കോടതി.
ന്യൂഡൽഹി :ക്രൈസ്തവ സമൂഹത്തിനും, ബൈബിളിനുമെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ആന്ധ്രാപേദേശ് ഹൈക്കോടതി നടപടികൾക്ക് വിസമ്മതിച്ചതിനെ തുടർന്ന് കേസ് വാദം കേൾക്കാൻ സുപ്രീം കോടതി.
2024 സെപ്റ്റംബർ ഒന്നിനാണ്.
കേസിനാസ്പദമായ സംഭവം. ശിവശക്തി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ആന്ധ്രപ്രദേശിൽ നടന്ന സമ്മേളനത്തിലാണ് സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട പ്രസംഗം പുറത്തുവന്നത്. ഈ ഈ സമ്മേളനത്തിലെ പ്രധാന വിഷയം” ഏത് മതമാണ് രാഷ്ട്രത്തിന് നല്ലത്” എന്നായിരുന്നു. ഈ സമ്മേളനത്തിലാണ് ഫൗണ്ടേഷന്റെ പ്രസിഡണ്ട് ക്രൈസ്തവരെയും ബൈബിളിനെയും ക്രിസ്തുവിനെയും അതിക്രൂരമായ ഭാഷയിൽ അവഹേളിച്ചത്.
ബൈബിൾ ചവിട്ടിയിറച്ച് അതിന്മേൽ മൂത്രമൊഴിക്കണം എന്ന് ആഹ്വാനമാണ് സംഘടനയുടെ നേതാവ് നടത്തിയത് എന്നാണ് കേസ്. മുതിർന്ന അഭിഭാഷകൻ റാണ ബസ് പരാതിക്കാരായ ആർച്ച് ബിഷപ്പ് ഡോക്ടർ അശോക് ബാബു ജോഷ്വാ ഡാനിയൽ എന്നവർക്ക് വേണ്ടി സുപ്രീംകോടതിയിൽ വരുന്ന തിങ്കളാഴ്ച ഹാജരാകും എന്നാൽ ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളി കളഞ്ഞിരുന്നു. ഡിജിപി, ഗുണ്ടൂർ എസ്പി ശിവ ശക്തി ഫൗണ്ടേഷൻ ഹിന്ദു ജനശക്തി ഇതിൻറെ നേതാവായ രാധാ മനോഹർ ദാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്നാണ് കേസ്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts