ഹൈദരാബാദ് :കഴിഞ്ഞ മാർച്ച് 25 ന് അപകടത്തിൽ മരിച്ചു എന്ന് പോലീസ് പറയുന്ന പാസ്റ്റർ പ്രവീൺ പഗഡാലയുടെ ലാപ്ടോപ്, ഐ -പാട് ഇവ വീട്ടിൽ നിന്നും പോലീസ് കൊണ്ടുപോയതായി എക്സ് എം പി ഹർഷകുമാർ ആരോപിച്ചു. അപകടത്തിൽ മരിച്ച ആളിന്റെ ലാപ്ടോപ്, ഐ -പാട് എന്തിനാണ് എന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ ചോദിച്ചു.
മത പരിവർത്തന നിരോധന നിയമത്തിനെതിരെ കേസിൽ കക്ഷി ചേർന്ന അദ്ദേഹം മറ്റേതൊരു വക്കീലിനെക്കാളും തെളിവുകൾ ശേഖരിച്ചിരുന്നു. നിങ്ങൾക്ക് വക്കീൽ ഇല്ലേ എന്ന ചോദ്യത്തിന് താൻ തന്നെ ആണ് വാദിക്കുന്നത് എന്നായിരുന്നു മറുപടി.
അദ്ദേഹത്തിന്റെ ബോഡി കണ്ട സ്ഥലത്ത് ശനിയാഴ്ച ആയിരങ്ങൾ എത്തി മെഴുകുതിരി കൊളുത്തി. ആഹ്വാനം ചെയ്ത ഹർഷകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് 5 മണിക്കൂർ വാഹനത്തിൽ ചുറ്റിക്കറക്കി വിട്ടയച്ചു. അതേ സമയം ഹർഷകുമാർ ഈ വിഷയം സംബന്ധിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ശ്രീമതി, സോണിയ ഗാന്ധി അനുകൂലമായ പ്രതികരണം നടത്തി. ഈ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി എന്ന് അവർ പ്രതികരിച്ചു. Dr. കെ എ പോൾ നൽകിയ പരാതി സ്വീകരിച്ച ബഹു :ആന്ധ്രാ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചെങ്കിലും ഓരോ ദിവസം ഈ വിഷയത്തിൽ വൻ പ്രതിക്ഷേധം ആണ് ഉണ്ടാവുന്നത്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts