വിജയവാഡ :കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിൽ സംശയാസ്പദമായി മരിച്ച പാസ്റ്റർ പ്രവീൺ പഗടാല ബ്രാണ്ടി കടയിൽ നിന്നും മദ്യം വാങ്ങുന്ന വ്യാജ ചിത്രവുമായി ക്രിസ്ത്യൻ വിരോധികൾ രംഗത്ത്. മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടായി എന്ന് ചിത്രീകരിക്കുവാൻ ഉള്ള ശ്രമമാണിത് എന്ന് ക്രിസ്ത്യൻ സമൂഹം വ്യക്തമാക്കി. ഇതോടെ പ്രവീണിന്റെ മരണം കൊലപാതകം ആണ് എന്ന ആരോപണം ശക്തമാവുന്നു.
മാർച്ച് 24 ന് സെക്കന്ദരാബാദിൽ നിന്നും 11 am ന് ബുള്ളറ്റിൽ യാത്ര തിരിച്ച പ്രവീണിന്റെ സി സി ടിവി ഫുട്ടേജുകൾ പോലീസ് പുറത്ത് വിട്ടു. ബുള്ളറ്റ് രാജമന്ത്രി യിൽ നയാരാ പെട്രോൾ പമ്പിന് മുന്നിൽ സൈഡിലേക്ക് മറിഞ്ഞു പൊടി ഉയരുന്നതും പോലീസ് ദൃശ്യങ്ങളിൽ കാണിക്കുന്നു. എന്നാൽ വിജയവാടയിൽ 3 മണിക്കൂർ അദ്ദേഹം മിസ്സിംഗ് ആയി. ഇവിടെയാണ് സംശയം ബലപ്പെടുന്നത്. അദ്ദേഹത്തെ വിജയവാടയിൽ തന്നെ അപായപ്പെടുത്തി അദ്ദേഹത്തിന്റെ ഏതാണ്ട് രൂപമുള്ള മറ്റൊരാൾ ബുള്ളറ്റ് രണ്ടര മണിക്കൂർ ഓടിച്ച് രാജമന്ത്രിയിൽ എത്തിച്ചു എന്നാണ് ക്രിസ്ത്യൻ സംഘടനകൾ ആരോപിക്കുന്നത്. പിന്നീട്വി ബോഡി അവിടെ ഉപേക്ഷിച്ച് ബോഡിയുടെ മുകളിൽ ബുള്ളറ്റ് ഇട്ടു എന്നാണ് നിഗമനം.

വിജയവാടക്ക് ശേഷം കാണുന്ന ഫുട്ടേജുകളിൽ പാസ്റ്റർ പ്രവീൺ അല്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. അങ്ങയെങ്കിൽ ആ വാഹനം ഓടിച്ച ആൾ മദ്യം വാങ്ങി അത് പ്രവീൺ ആണെന്ന് വരുത്തി തീർക്കാൻ തീവ്ര ശ്രമം നടക്കുകയാണ്.

ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തും ശക്തമായി സുവിശേഷത്തിനായി സംവാദം നടത്തുന്ന ഒരാൾ പലരുടെയും കണ്ണിലെ കരടായി മാറിയിരുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം മയക്കു മരുന്ന്, മദ്യം ഉപയോഗിച്ചിരുന്നു എന്ന സാക്ഷ്യം ആണ് വിരോധികൾ മറയാക്കുന്നത്. അദ്ദേഹം മരിച്ച ദിവസം തന്നെ സുവിശേഷ വിരോധികൾ മദ്യം കഴിച്ച് ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കി എന്ന് പ്രചരണം നടത്തിയിരുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇതുവരെ അദ്ദേഹത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts