ശൈശവ വിവാഹം ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുന്നു. UNICEF-ന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 220 ദശലക്ഷം പ്രായപൂർത്തിയാകാത്ത ഭാര്യമാർ നിലവിലുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. ശൈശവ വിവാഹം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. പാവപ്പെട്ടി, വിദ്യാഭ്യാസത്തിന്റെ അഭാവം, സാമൂഹിക ആചാരങ്ങൾ തുടങ്ങിയവ ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു.
ഇന്ത്യയിലെ നോർത്ത് ഈസ്റ്റിൽ മാത്രം നിയമാനുസൃതം അല്ലാത്ത ശിശു വിവാഹങ്ങൾ നടത്തിയതിന് 5000 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസിന്റെ ഓപ്പറേഷനിൽ 416 പേരുടെ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടന്ന് ഒരു സംസ്ഥാന മന്ത്രിയാണ് പുറത്തുവിട്ടത്.
ഈ അനാചാരത്തെ തുടച്ചുനീക്കാൻ ഏറ്റവും കഠിനമായ നടപടികൾ തങ്ങൾ കൈക്കൊള്ളുമെന്ന് ആസാം മുഖ്യമന്ത്രി ഹമത ബിശ്വാ ശർമ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ശൈശവ വിവാഹ നിരക്ക് കുറയുന്നുണ്ടെങ്കിലും, ഈ പ്രവണത Sustainable Development Goals-ൽ 2030-ഓടെ ശൈശവ വിവാഹം പൂർണ്ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ മതിയായതല്ല. അതുകൊണ്ട്, നിയമങ്ങൾ കർശനമായി നടപ്പാക്കൽ, സമൂഹത്തെ ബോധവൽക്കരണം, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കൽ തുടങ്ങിയ നടപടികൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ലേഖകൻ
-
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts

























